അതിർത്തി ജില്ലകളിൽ മറാത്തി പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുമായി മഹാരാഷ്ട്ര സർക്കാർ
കർണാടക-മഹാരാഷ്ട്ര അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിൻഡെ സർക്കാരിന്റെ പുതിയ നടപടി.
പുതിയ പദ്ധതിയനുസരിച്ച്, അതിർത്തികളിൽ സ്ഥിതിചെയ്യുന്ന മറാത്തി പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്ക് 10 ലക്ഷം രൂപ ഗ്രാന്റാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. മറാത്തി എഴുത്തുകാരുടെയോ, തത്വചിന്തകരുടെയോ പ്രസംഗങ്ങൾ സംഘടിപ്പിക്കുക, എക്സിബിഷനുകളും പുസ്തകമേളകളും സംഘടിപ്പിക്കുക തുടങ്ങിയ പരുപാടികൾക്കും ആഹ്വാനമുണ്ട്.
കർണാടക-മഹാരാഷ്ട്ര അതിർത്തിത്തർക്കം രൂക്ഷമായിരിക്കെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയേക്കാവുന്ന ഈ പ്രഖ്യാപനം വരുന്നത്. ബെളഗാവിൽ കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടന്നുകൊണ്ടിരിക്കെ മഹാരാഷ്ട്ര ഏകീകരണ സേനയടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.