കർണാടകയിലെ കാർ അപകടം: ഗുരുതരമായി പരിക്കേറ്റ കുട്ടിയും മരിച്ചു, മരണ സംഖ്യ മൂന്നായി
ബെംഗളൂരു: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 3 ആയി. അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസറഗോഡ് തളങ്കര നുസ്രത്ത് നഗറിലെ സിയാദ് – സജ്‌ന ദമ്പതികളുടെ മകന്‍ മുഹമ്മദ് (3) ആണ് ചൊവ്വാഴ്ച രാത്രി 9.30 ഓടെ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിയാദിന്റെ മാതാപിതാക്കളായ കെ.എ. മുഹമ്മദ് കുഞ്ഞി (65), ഭാര്യ ആയിഷ (62) എന്നിവര്‍ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചിരുന്നു. സിയാദ്, ഭാര്യ സജ്ന, മകള്‍ ആയിഷ എന്നിവര്‍ കിംസില്‍ ചികിത്സയിലാണ്.
ഹാവേരി ജില്ലയിലെ ഹനഗല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹുബ്ബള്ളി-ഹനഗല്‍ പാതയിലെ ബെങ്കാപുര്‍ സെന്‍ട്രലിന് സമീപം മാസക്കട്ടി ക്രോസില്‍ വെച്ച് ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഗദഗിലെ ലക്ഷ്മീശ്വര ദര്‍ഗയിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കെ. എല്‍ 14 എക്‌സ് 5588 ഹോണ്ട അമോസ് കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ കര്‍ണാടക ആര്‍.ടി.സി. ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
കെ.എ. മുഹമ്മദ് കുഞ്ഞിയുടെ മറ്റുമക്കള്‍: അബ്ദുള്‍ റഷീദ്, മസ്ഊദ്, ജുനൈദ്, ജാഫര്‍ സ്വാദിഖ്, സുഹൈല്‍, മുസമ്മില്‍, ഇബ്രാഹീം, ഫസലുറഹ്മാന്‍, ഖദീജ, മറിയം ബീവി, നുസൈബ, ഉമ്മു കുല്‍സു, ബല്‍ക്കീസ്, പരേതനായ സൈനുല്‍ ആബിദ്. മരുമക്കള്‍: അസീസ് (ഉപ്പള), മുസ്തഫ (സന്തോഷ് നഗര്‍), അഷ്റഫ് (തളങ്കര), ഹാരിസ് (ചൂരി), മന്‍സൂര്‍ ഹുദവി (സന്തോഷ് നഗര്‍), മിസ്രിയ്യ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.