മോഹൻലാലിനോപ്പം സിനിമ ചെയ്യാനില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ
മോഹൻലാലിനൊപ്പം സിനിമ ചെയ്യാനില്ലെന്നും ഇതിന്റ കാരണവും വെളിപ്പെടുത്തി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. നല്ലവനായ ഒരു റൗഡി ഇമേജ് ആണ് മോഹൻലാലിന്. അതിൽ താൻ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തതെന്ന് അടൂർ പറഞ്ഞു.
ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അടൂരിന്റെ വെളിപ്പെടുത്തൽ. മോഹൻലാലിന് വല്ലാത്ത ഒരു ഇമേജാണ്, നല്ലവനായ റൗഡി. തനിക്ക് അത് പറ്റുകയില്ല. നല്ലവനായ റൗഡി എന്നതിൽ വിശ്വസിക്കുന്നില്ല. റൗഡി റൗഡി തന്നെയാണ്. അതല്ലാതെയും അദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ടാകാം. എന്നാൽ തന്റെ മനസിൽ ഉറച്ച ഇമേജ് അതാണെന്നും അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
തന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ പി.കെ. നായർ ആണെന്നും സംവിധായകൻ പറഞ്ഞു. തന്റെ എല്ലാ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടനെന്ന നിലയിൽ അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അടൂർ പറഞ്ഞു. പ്രിയപ്പെട്ട നടി കാവ്യ മാധവനാണ്. പിന്നെയും എന്ന ചിത്രത്തിലെ കാവ്യയുടെ പ്രകടനം അമ്പരപ്പിച്ചിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി.
കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലെ ജാതിവിവേചനം സംബന്ധിച്ച പ്രതിഷേധങ്ങളിലും അദ്ദേഹം പ്രതികരിച്ചു. യുവസംവിധായകരായ ആഷിഖ് അബു, രാജീവ് രവി എന്നിവർ വിഷയത്തിൽ തന്നെ വിമർശിച്ചത് പബ്ളിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജാതിബോധമാണ് ഇൻസ്റ്റിട്ട്യൂട്ടിലെ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള അടൂരിന്റെ പ്രസ്താവനകൾക്ക് പിന്നിലെന്ന വിമർശനത്തിനും അദ്ദേഹം മറുപടി നൽകി. ഇരുപതാമത്തെ വയസിൽ ജാതിപ്പേര് ഉപേക്ഷിച്ചയാളാണ് താൻ. അതിനാൽ ജാതീയതെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് പണിയുന്നതിനായി ലൈഫ് മിഷനുവേണ്ടി സ്വന്തം സ്ഥലം വിട്ടുനൽകിയ ആളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും അടൂർ പ്രതികരിച്ചു. ദിലീപ് നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ കെ. ആർ. നാരായണൻ ഇൻസ്റ്റിട്ട്യൂട്ടിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡയറക്ടർ ശങ്കർ മോഹന്റെ ഭാര്യയെക്കുറിച്ച് അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറഞ്ഞുപരത്തുകയാണെന്നും അടൂർ ആരോപിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.