ജീവനക്കാര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി സ്വിഗ്ഗി
ബെംഗളൂരു: ജീവനക്കാര്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സ്വിഗ്ഗി. ഗിഗ് തൊഴിലാളികളുടെ ജോലികളിലെ സമയക്രമം കാരണം റോഡ് അപകടങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലായതിനാലാണ് തീരുമാനം.
കമ്പനിക്ക് കീഴിലുള്ള എല്ലാ അംഗീകൃത ഡെലിവറി തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും (ഒരു പങ്കാളിക്കും രണ്ട് കുട്ടികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു) സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് സ്വിഗ്ഗി അറിയിച്ചു. ഡെലിവറി ജീവനക്കാര്‍ക്ക് ഇത്തരത്തിലൊരു സൗകര്യം നഗരത്തില്‍ ആദ്യമായാണ് നടപ്പാക്കുന്നത്.
ഡെലിവറിക്ക് മുമ്പോ ശേഷമോ അടിയന്തിര സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നതിന് മെഡിക്കല്‍ എമര്‍ജന്‍സി പ്ലാറ്റ്ഫോമായ ഡയല്‍ 4242 എന്ന ആംബുലന്‍സ് സേവനവുമായി സഹകരിച്ചാണ് സ്വിഗ്ഗി ആംബുലന്‍സ് സേവനം പ്രവര്‍ത്തിപ്പിക്കുക. നിലവില്‍ നൂറ് നഗരങ്ങളിലായി 10,000-ലധികംഇത്തരം ആംബുലന്‍സുകള്‍ ലഭ്യമാണ്. ആംബുലന്‍സിനെ വിളിക്കാന്‍ നിര്‍ദിഷ്ട ആപ്പില്‍ നല്‍കിയിരിക്കുന്ന എസ്ഒഎസ് ബട്ടണ്‍ ടാപ്പുചെയ്യാന്‍ ഡെലിവറി തൊഴിലാളികള്‍ക്ക് സാധിക്കും. സ്വിഗ്ഗിയുടെ എക്സിക്യൂട്ടീവുകള്‍ക്കായി ഡയല്‍ 4242 മുഖേന അടുത്തുള്ള ആശുപത്രികള്‍ കണ്ടെത്തി, അവര്‍ക്ക് കൃത്യസമയത്ത് സൗജന്യ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.