മെട്രോ തൂൺ തകർന്ന സംഭവം; അധികൃതരുടെ അനാസ്ഥ കാരണമെന്ന് റിപ്പോർട്ട്
ബെംഗളൂരു: ബെംഗളൂരുവിൽ ഔട്ടർ റിങ് റോഡിനു സമീപം നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന സംഭവം അധികാരികളുടെ അനാസ്ഥ കാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) റിപ്പോർട്ട്.
ക്രെയിൻ കൊണ്ട് തൂണിനു പ്രത്യേക താങ്ങു നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
തൂൺ തകർന്ന് വീണ് അമ്മയും മകനും മരണപ്പെട്ടിരുന്നു. അപകടത്തെക്കുറിച്ച് സിവിൽ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട്ട് ബിഎംആർസിഎല്ലിന് സമർപ്പിച്ചു. 12 മീറ്റർ ഉയരമുള്ള തൂണിൽ താഴെ കോൺക്രീറ്റ് കൂടി ചെയ്തതോടെ 18 മീറ്ററായി ഉയർന്നു. ഇത് താങ്ങാൻ മറ്റ് ക്രമീകരണങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നും വകുപ്പ് തലവൻ പ്രഫ. ചന്ദ്ര കിഷൻ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു.
തൂണുകൾക്കിടയിലുണ്ടായ വിടവാണ് ചെരിയാൻ ഇടയാക്കിയത്. ഉയരം കൂടിയ നിർമിതികളുടെ നിർമാണത്തിൽ കൂടുതൽ ശ്രദ്ധ വേണം. സമീപത്ത് മേൽപാലം ഉള്ളതിനാൽ മെട്രോ തൂണുകൾക്ക് അവയേക്കാൾ ഉയരം ആവശ്യമാണ്. ഇത്തരം നിർമാണപ്രവൃത്തികൾക്ക് പരിചയസമ്പന്നരായ തൊഴിലാളികളെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
ഇവർക്കുള്ള മാർഗനിർദേശങ്ങൾ പ്രാദേശിക ഭാഷകളിൽ തന്നെ നൽകണം. കെആർ പുരം–വിമാനത്താവള പാതയുടെ ഭാഗമായ കല്യാൺ നഗർ എച്ച്ബിആർ ലേഔട്ടിൽ ഈ മാസം 10നാണ് തൂണിന്റെ ഇരുമ്പ് ചട്ടക്കൂട് തകർന്നുവീണ് ബൈക്ക് യാത്രക്കാരായ യുവതിയും മകനും മരണപ്പെട്ടത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.