കർണാടകയുടെ രണ്ടാമത് ഔദ്യോഗിക ഭാഷയായി തുളു പ്രഖ്യാപിച്ചേക്കും
ബെംഗളൂരു: തുളുഭാഷയെ കർണാടകത്തിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയാക്കിയേക്കും. ഇതിനു മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സംസ്കാരിക വകുപ്പ് പ്രത്യേകസമിതി രൂപീകരിച്ചു. ഭാഷാവിദഗ്ധൻ ഡോ. മോഹൻ ആൽവയാണ് സമിതി അധ്യക്ഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് ലഭിച്ചാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
തുളുഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി രാജ്യത്തെ ഔദ്യോഗിക ഭാഷകളിലൊന്നാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സാഹിത്യകാരന്മാരും സംസ്കാരികപ്രവർത്തകരും ഈ ആവശ്യം ശക്തമാക്കിയതോടെയാണ് തുളുവിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷകളിലൊന്നാക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടു വന്നത്.
അതേസമയം തുളുമേഖലയിൽ നിന്നുള്ളവർ സർക്കാർ നീക്കത്തെ സ്വാഗതംചെയ്തു. കർണാടകത്തിലെ തീരദേശജില്ലകളിലും കാസർകോട് ജില്ലയിലെ ചിലഭാഗങ്ങളിലും തുളു സംസാരിക്കുന്നവരുണ്ട്. രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ഭാഷയാണിത്. 2008 മുതലാണ് തുളുവിന് ഔദ്യോഗിക വേണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണം തുടങ്ങിയത്. ഇതോടൊപ്പം ബയാരി, കൊറഗ, കൊടവ തുടങ്ങിയ ഭാഷകൾക്കും ഔദ്യോഗിക പദവി നൽകണമെന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.