നിർബന്ധിത വി ആർ എസ്; വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്. ആർ.ടി.സിയിൽ നിർബന്ധിത വി.ആർ.എസ് ഇല്ലെന്ന് വ്യക്തമാക്കി മാനേജ്‌മെന്റ്. നിർബന്ധിത വി ആർ എസ് നടപ്പാക്കാൻ പോകുന്നുവെന്നും, അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള മാധ്യമ വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചു. വാർത്തകളിൽ വരുന്നത് പോലെ നിർബന്ധിത വി.ആർ.എസിന് വേണ്ടി 50 വയസിന് മുകളിൽ പ്രായം ഉള്ളവരുടേയും, 20 വർഷത്തിൽ അധികം സർവ്വീസ് ഉള്ളവരുടേയും ലിസ്റ്റ് കെഎസ്ആർടിസി ഇന്നുവരെ തയ്യാറാക്കിയിട്ടുമില്ല. അത്തരത്തിലൊരു കാര്യം കെഎസ്ആർടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
കെഎസ്ആർടിസിയിൽ നിർബന്ധിത വി ആർ എസ് നടപ്പിലാക്കുന്നുവെന്ന തരത്തിൽ മുൻപും വാർത്തകൾ മാധ്യമങ്ങളിൽ വന്നിരുന്നതാണ്. നിർബന്ധിത വി ആർ എസ് എന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്. വി ആർഎസ് എന്നാൽ വോളണ്ടറി റിട്ടേഡ്മെന്റ് സ്കീമാണ്. അത് പ്രകാരം താൽപര്യമുള്ളവർക്ക് സ്വയം വിരമിക്കാമെന്നാണ്. അല്ലാതെ നിർബന്ധിത വി.ആർ.എസ് എന്നൊരു പ്രയോഗമേ ഇല്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
കെ എസ് ആർ ടി സിയിൽ വി.ആർ,.എസ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകാറുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
