Follow the News Bengaluru channel on WhatsApp

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ബെംഗളൂരുവിലും സമീപ ജില്ലകളിലും മഴ കനക്കും

ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ ബെംഗളൂരുവിലും സമീപ ജില്ലകളിലും മൂന്ന് ദിവസം കൂടി മഴ തുടരുമന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരത്തിലെ ചില ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഏതാനം ദിവസങ്ങളായി നഗരത്തില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ് ഉള്ളത്.

കഴിഞ്ഞ ദിവസത്തെ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ പാര്‍പ്പിട മേഖലകളില്‍ വെള്ളം കയറി. രൂക്ഷമായ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ബെലന്തൂര്‍, മഡിവാള, ഹൊസൂര്‍ റോഡ്, സില്‍ക് ബോര്‍ഡ് ജംഗ്ഷന്‍, ശിവാജി നഗര്‍, ഉത്തരഹള്ളി എന്നിവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചാമരാജ് പേട്ട് ഈദ്ഗാഹ് ഗ്രൗണ്ടിന് സമീപം മരം കടപുഴകി വീണ് 3 വാഹനങ്ങള്‍ തകര്‍ന്നു. ഹൊസകരഹള്ളിയില്‍ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ഒട്ടേറെ വീടുകളും വാഹനങ്ങളും തകര്‍ന്നു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മഴകനക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.