തെറ്റായ പ്രചാരണം നടത്തിയാൽ മാനനഷ്ടക്കേസ് നൽകും; വിമർശിച്ച് ഡി.കെ. ശിവകുമാർ
ബെംഗളൂരു: തനിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തിയാൽ മാനനഷ്ടക്കേസ് നൽകുമെന്ന് രൂക്ഷവിമർശനവുമായി ഡി.കെ ശിവകുമാർ. കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന തരത്തിൽ പ്രാചരണം നടത്തുന്നവർക്കെതിരെയാണ് ശിവകുമാറിന്റെ മുന്നറിയിപ്പ്.
അത്തരം വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതാക്കളുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയപ്പോഴാണ് ശിവകുമാർ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
എല്ലാ കോൺഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ആദ്യം കോൺഗ്രസ് അധ്യക്ഷനെ കാണണം. ഞാൻ രാജിവെക്കുമെന്നാണ് ചിലർ റിപ്പോർട്ട് ചെയ്യുന്നത്. ഞാൻ എന്റെ പദവിയിൽ നിന്ന് രാജിവെക്കുമെന്ന് ഏതെങ്കിലും മാധ്യമം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ അവർക്കെതിരെ മാനനഷ്ടക്കേസ് നൽകും. പാർട്ടി എന്റെ അമ്മയാണ്. ഞങ്ങൾ പടുത്തുയർത്തിയതാണ് ഈ പാർട്ടിയെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു.
#WATCH | Delhi | "If any channel is reporting that I am resigning from the post, I will file a defamation case against them…Some of them are reporting that I will resign…My mother is my party, I built this party. My high command, my MLA, my party are there – 135," says… pic.twitter.com/egykzC1j4t
— ANI (@ANI) May 16, 2023
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.