Follow the News Bengaluru channel on WhatsApp

കർണാടകയിൽ താപനില ഉയരുന്നു; കലബുർഗിയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു

ബെംഗളൂരു: വേനൽ കടുത്തതോടെ സംസ്ഥാനത്ത് താപനിലയിൽ വർധന. കല്യാൺ കർണാടക മേഖലയിലും മധ്യ കർണാടക മേഖലകളിലുമാണ് താപനില കുത്തനെ ഉയർന്നത്. ഇതേ തുടർന്ന് കലബുർഗി, യാദ്ഗിർ,റായിച്ചൂർ എന്നീ മൂന്ന് ജില്ലകളിൽ സംസ്ഥാന ദുരന്തനിവാരണ സെൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. മെയ് മൂന്ന് വരെയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കലബുർഗിയിൽ കഴിഞ്ഞ ദിവസം 40.2 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. റായ്ച്ചൂർ, വിജയപുര ജില്ലകളിൽ ഇത് 39.4 വരെ എത്തിയിരുന്നു. ബെള്ളാരി, ബീദർ, ഗദഗ് ജില്ലയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ബെംഗളൂരു അടക്കമുള്ള മറ്റ് ജില്ലകളിലും താപനില ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരുവില്‍ 36 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

ജൂൺ ആദ്യവാരത്തോടെ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൻസൂൺ മഴ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.