മലിനജലം കുടിവെള്ളത്തിൽ കലർന്ന് ഒരാൾ മരിച്ച സംഭവം; അടിയന്തിര നടപടികൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ മലിനജലം കുടിച്ച് 3 വയസുകാരൻ മരണപ്പെടുകയും 30ഓളം പേർ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തിൽ വിശദ അന്വേഷണത്തിനും അടിയന്തിര നടപടികൾക്കും ജില്ലാ അധികാരികൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനും ആശുപത്രിയിൽ കഴിയുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും ജില്ലാ ഡെപ്യൂട്ടി കമ്മീഷണരോട് മുഖ്യമന്ത്രി നിർദേശിച്ചു.
റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ താലൂക്കിലെ റെക്കൽമാർഡി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചിലരെ ദേവദുർഗയിലെ അരകേര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കും (റിംസ്) മാറ്റി. രോഗബാധിതരായ ആളുകൾ വൃത്തിഹീനമായ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം കുടിച്ചിരുന്നതായി ജില്ലാ അധികാരികൾ പറഞ്ഞു. പൈപ്പ് ലൈനിലെ ചോർച്ച മൂലം മലിനജലം കുടിവെള്ളത്തിൽ കലർന്നിരുന്നു
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സിഇഒയുമായി ഫോണിൽ സംസാരിക്കുകയും പ്രദേശത്തെ ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.