മണൽക്കടത്ത് തടയാൻ ശ്രമിച്ച പോലീസുകാരനെ ട്രാക്ടറിടിച്ചു കൊന്നു; ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു : കലബുറഗിയിൽ മണൽക്കടത്ത് തടയാൻ ശ്രമിച്ച പോലീസുകാരനെ ട്രാക്ടറിടിച്ചു കൊന്നു. നെലോഗി സ്റ്റേഷനിലെ കോൺസ്റ്റബിൾ മയൂര ചൗഹാനാ(51)ണ് കൊല്ലപ്പെട്ടത്. ജില്ലയിലെ ജെവർഗി താലൂക്കിലെ നാരായണപുരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കേസിലെ പ്രതിയായ ട്രാക്ടർ ഡ്രൈവർ സിദ്ധണ്ണ(36)യെ പോലീസ് അറസ്റ്റുചെയ്തു.
ഈ പ്രദേശങ്ങളില്‍ അനധികൃത മണൽക്കടത്തിന് നേതൃത്വം നൽകുന്ന സംഘത്തിലെ കണ്ണിയാണ് സിദ്ധണ്ണ. ഇയാള്‍ മണല്‍ ലോഡുമായി ട്രാക്ടറില്‍ വരുന്നതിനിടെ ബൈക്കിലെത്തിയ മയൂര ചൗഹാൻ തടയുകയായിരുന്നു. ട്രാക്ടർ നിർത്തുന്നതിനുപകരം അതിവേഗത്തില്‍ ട്രാക്ടർ മുന്നോട്ടെടുക്കുകയും ഇദ്ദേഹത്തെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. തലയിലൂടെ ട്രാക്ടറിന്റെ ചക്രം കയറിയിറങ്ങി മയൂര ചൗഹാൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിൾ പ്രമോദ് ഡോഡ്മണിക്ക് പരുക്കേറ്റു.
ചൗഹാന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു. സംസ്ഥാനത്തെ മണൽ മാഫിയകളുടെ പ്രവർത്തനം തടയുന്നതിന് വേണ്ട ശക്തമായ നടപടികൾ സ്വീകരിക്കാൻ പ്രിയങ്ക് ഖാർഗെ പോലീസിന് നിർദേശം നൽകി. മണൽക്കടത്ത് സംഘത്തിലെ മുഴുവനാളുകളെയും പിടികൂടുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കലബുറഗി എസ്.പി. ഇഷ പന്ത് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.