Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്രാസമയം രണ്ടു മണിക്കൂര്‍; സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ സർവേ ആരംഭിച്ചു

ബെംഗളൂരു: കർണാടകയുടേയും തമിഴ്നാടിൻ്റേയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സെമി ഹൈസ്പീഡ് റെയിൽപാത പദ്ധതിയുടെ സർവേ ആരംഭിച്ചു. നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷനാണ് സർവേ നടത്തുന്നത്.

ബെംഗളൂരുവിലെ ബൈയ്യപ്പനഹള്ളി എസ്എംവിടി മുതൽ ചെന്നൈ സെൻട്രൽ വരെ 350 കിലോമീറ്ററിലാണ് അതിവേഗ പാത നിർമിക്കുന്നത്. സർവേ 3 മാസത്തിനകം പൂർത്തിയാക്കും.
നിലവിൽ ബെംഗളൂരു- ചെന്നൈ റൂട്ടിൽ വന്ദേഭാരത് ഓടിയെത്തുന്നത് നാലര മണിക്കൂർ കൊണ്ടാണ്. പുതിയ പാത യാഥാർഥ്യമായാൽ ഇരുനഗരങ്ങൾക്കിടയിലെ യാത്രാദൂരം 2 മണിക്കൂറിൽ താഴെയായി കുറയും. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയായിരിക്കും നിർമിക്കുക. രണ്ട് എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകൾ ഉൾപ്പെടെ 16 കോച്ചുകളുള്ള പൂർണമായും റിസർവ് ചെയ്‌തതാണ് സെമി-ഹൈ സ്പീഡ് ട്രെയിൻ സർവീസ്.

സർവേയ്ക്കായി റെയിൽവേ മന്ത്രാലയം 8.3 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പാത നിലവിൽ വരുന്നതോടെ ഇരു സംസ്ഥാനങ്ങളുടെ വ്യാവസായിക പുരോഗതിക്ക് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.