Follow the News Bengaluru channel on WhatsApp

കർണാടക ആർടിസി ബസ് ജീവനക്കാരെ മർദിച്ച യുവാവ് പിടിയിൽ

ബെംഗളൂരു: കർണാടക ആർടിസി ബസ് ജീവനക്കാരെ മർദിച്ച യുവാവ് അറസ്റ്റിൽ. തന്റെ ബെെക്കിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ മർദനം. സംഭവത്തിൽ മൈസൂരു സ്വദേശി ഷാരിഖ് (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ മെെസൂരുവിലെ ജിഎൻ റോഡിൽ അംബേദ്കർ സർക്കിളിൽ വെച്ചായിരുന്നു സംഭവം. ബസിന്റെ ഒരു വശം തന്റെ ബൈക്കിൽ തട്ടിയെന്നും, നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ബസ് നിർത്താതെ പോകുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. തുടർന്ന് ഓടിക്കൊണ്ടിരുന്ന ബസ്സിൽ ചാടിക്കയറിയായിരുന്നു ഇയാൾ ബസ് ഡ്രൈവറെയും കണ്ടക്ടറേയും മർദിച്ചത്.

ഷാരൂഖ് ബസ് ജീവനക്കാരെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ബസ്സിൽ നിന്ന് ഇയാൾ ബലമായി ഡ്രൈവറെ പിടിച്ചിറക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവർ മൈസൂരു സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.