കാത്തിരുന്ന പോരാട്ടം ഇന്ന്; ഇന്ത്യ- ഓസ്ട്രേലിയ മത്സരം ഉച്ചയ്ക്ക് 2 മുതൽ
അഹമ്മദാബാദ്: ക്രിക്കറ്റ് ലോകകിരീടത്തിൽ ഒരിക്കല്‍കൂടി മുത്തമിടാനൊരുങ്ങി ഇന്ത്യ. ഒപ്പം അഭിമാനനേട്ടത്തിൻ്റെ ഭാഗമാകാനൊരുങ്ങി ഇന്ത്യൻ ജനതയും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതലാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യ ടീമും പാറ്റ് കമ്മിൻ നയിക്കുന്ന ഓസ്ട്രേലിയൻ ടീമും തമ്മിൽ മാറ്റുരയ്ക്കുന്നത്. സെമി ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങളിലും ജയിച്ച തൻ്റേടത്തിലാണ് ഇന്ത്യൻ ടീം കളിക്കളത്തിലിറങ്ങുന്നത്. 140 കോടിയിലേറെയുള്ള ജനതയുടെ പ്രാർഥനകളും പ്രതീക്ഷയും ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്.
ഓസ്ട്രേലിയയെ സംബന്ധിച്ച് ആറാം കിരീടമാണ് ലക്ഷ്യം. 2003-ലെ ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോൾ ജയം ഓസ്ട്രേലിയക്കൊപ്പമായിരുന്നു. ഇത്തവണത്തെ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ ആറു വിക്കറ്റിന് ഓസ്ട്രേലിയയെ തകർത്ത ഇന്ത്യയ്ക്കു തന്നെയാണ് ക്രിക്കറ്റ് വിദഗ്ദ്ധർ സാധ്യത കൽപ്പിക്കുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിയിൽ നിന്ന് സടകുടഞ്ഞെണീറ്റ് എട്ട് തുടർവിജയങ്ങളുടെ അകമ്പടിയോടെ നിൽക്കുകയാണ് കംഗാരുക്കൾ.
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുമായിട്ടാണ് ഓസ്ട്രേലിയ ഇത്തവണ എട്ടാം ഫൈനലില്‍ ഇറങ്ങുന്നത്. 1975, 1987, 1996, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് അവര്‍ ഇതിനു മുമ്പ് ഫൈനലിലെത്തിയത്. 1987, 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് ഓസീസ് ടീം ജേതാക്കളായത്.
ഇന്ത്യയുടെ നാലാം ഫൈനലാണിത്. 1983, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ കിരീടം നേടി. 2003-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഓസ്‌ട്രേലിയ ഒറ്റ തോല്‍വിയുമില്ലാതെയാണ് കിരീടവുമായി മടങ്ങിയത്. ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനെ തോല്‍പ്പിച്ച ഇന്ത്യയും ഒറ്റ തോല്‍വിയുമില്ലാതെയാണ് ഫൈനല്‍ വരെയെത്തിയിരിക്കുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയൻ ഉപപ്രധാന മന്ത്രി റിച്ചാർഡ് മാർലസ്, ബോളിവുഡ് താരങ്ങൾ, മുൻ ക്രിക്കറ്റ് താരങ്ങൾ എന്നിവരുൾപ്പെടെ മത്സരം കാണാനെത്തും. ഫൈനലിന് മുന്നോടിയായി സൂര്യകിരൺ വിമാനങ്ങളുടെ എയർ ഷോയുണ്ടാകും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിയും ഡി.ഡി. സ്പോർട്സിലും കളി തത്സമയം കാണാം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.