ഭ്രൂണങ്ങളുടെ ലിംഗനിർണയം; അന്വേഷണം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരിലേക്കും
ബെംഗളൂരു: ഭ്രൂണങ്ങളുടെ ലിംഗനിർണയ റാക്കറ്റുമായി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു. റാക്കറ്റുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് പേരാണ് അറസ്റ്റിലായത്. ഇവര് ചോദ്യം ചെയ്തതിൽ നിന്നുമാണ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭ്രൂണങ്ങളെ ലിംഗനിർണയത്തിനു വിധേയമാക്കിയ ശേഷം പെൺകുട്ടിയാണെങ്കിൽ ഗർഭചിദ്രം നടത്താനും റാക്കറ്റ് ആളുകളെ സഹായിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
പെൺഭ്രൂണഹത്യ കേസുകളുടെ വിവരങ്ങൾ പോലീസിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെയും മറ്റ് ജില്ലകളിലെയും നിരവധി പേർ ഉൾപ്പെട്ട റാക്കറ്റിനെക്കുറിച്ച് സിഐഡിആണ് നിലവിൽ അന്വേഷിക്കുന്നത്. റാക്കറ്റിൽ ഉൾപ്പെട്ട രണ്ട് ഹെൽത്ത് ഓഫീസർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം കാറിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട ആയുഷ് ഓഫീസർ ഡോ. സതീഷിന് റാക്കറ്റിൽ പങ്കുണ്ടോയെന്ന് നിലവിൽ ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധമുള്ളതിനാലാണ് ഡോ. സതീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണ സംഘം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.