ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് ബോംബ് ഭീഷണി സന്ദേശമയച്ചു; വീട്ടമ്മക്കെതിരെ കേസ്
ബെംഗളൂരു: ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് ബോംബ് ഭീഷണി സന്ദേശം അയച്ച വീട്ടമ്മയ്ക്കെതിരെ കേസെടുത്തു. ആനേക്കൽ ടൗണിലെ മാരുതി ബദവനെ സ്വദേശിനിയായ വിദ്യ റാണിക്കെതിരെയാണ് കേസെടുത്തത്.
ഭർത്താവ് കിരണിന്റെ ഫോണിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് ആനേക്കൽ പോലീസിന് വിദ്യ ബോംബ് ഭീഷണി സന്ദേശം അയച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഐപി അഡ്രസ് ട്രക്ക് ചെയ്ത് കിരണിനെ ചോദ്യം ചെയ്തു. പിന്നീട് കിരണിന്റെ മൊഴിയിൽ നിന്നും ഭാര്യയാണ് സന്ദേശം അയച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഓൺലൈൻ സുഹൃത്തുക്കൾ ഒരുപാട് ഉണ്ടായിരുന്ന വിദ്യ ഫോണിൽ ചാറ്റ് ചെയ്യാൻ ഏറെനേരം ചിലവഴിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇക്കാരണത്താൽ ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും, വിദ്യയുടെ ഫോൺ കിരൺ നിലത്തെറിയുകയും ചെയ്തിരുന്നു.
തുടർന്ന് ഓൺലൈൻ സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും അവരുടെ നിർദേശ പ്രകാരം കിരണിനെ പോലീസിൽ പിടിപ്പിക്കാൻ വിദ്യ പദ്ധതി തയ്യാറാക്കുകയുമായിരുന്നു.
തന്റെ ഓൺലൈൻ സുഹൃത്തുക്കൾ നിർദേശിച്ചതനുസരിച്ച് ഭർത്താവിനോട് പ്രതികാരം ചെയ്യാനാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വിദ്യ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വിദ്യയെ കൂടാതെ നിർദേശം നൽകിയ ഓൺലൈൻ സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.