ബിജെപി നേതാവിനെ ആക്രമിച്ച സംഭവം; കോൺഗ്രസ് നിയമസഭാംഗത്തിനെതിരെ കേസെടുത്തു
ബെംഗളൂരു: ബിജെപി പട്ടികജാതി മോർച്ച അംഗവും ബെളഗാവി സ്വദേശിയുമായ പൃഥ്വി സിംഗിനെ പട്ടാപ്പകൽ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ കോൺഗ്രസ് നേതാവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ചന്നരാജ ഹട്ടിഹോളിക്കെതിരെയും കേസെടുത്തു. എഫ്‌ഐആറിൽ ഹട്ടിഹോളിയുടെ അടുത്ത സഹായികളായ സുജിത് ജാദവ്, സദ്ദാം എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫുപിന്ദർ സിംഗ് ലുധർ എന്ന പൃഥ്വി സിംഗിനെ തിങ്കളാഴ്ചയാണ് ബെളഗാവിയിലെ ജയനഗർ ഹിൻഡാൽഗയിലെ വസതിക്ക് സമീപം ബൈക്കിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ ഹട്ടിഹോളിയാണെന്ന് സിംഗ് ആരോപിച്ചിരുന്നു.
പൃഥ്വി സിംഗിന്റെ മകൻ ഫൂബിന്ദർ സിംഗ് ഹട്ടിഹോളിക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ബെളഗാവി ശീതകാല സമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ് നേതാവിനെ ആക്രമിച്ചതെന്ന് പരാതിയിൽ ആരോപിച്ചിരുന്നു. സമ്മേളനത്തിൽ സർക്കാർ ഊന്നൽ നൽകേണ്ട വിഷയങ്ങൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം സിംഗ് പൊതുചർച്ച നടത്തിയിരുന്നു. ചർച്ചയിൽ നിയമസഭാംഗമായ ചന്നരാജ ഹട്ടിഹോളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പൃഥ്വി സിംഗും മകനും ഉന്നയിച്ചത്.
ഇതാണ് അക്രമണത്തിന് കാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ഹട്ടിഹോളിക്കും അനുയായികൾക്കുമെതിരെ പോലീസ് കേസെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.