മാവോവാദി ബന്ധം: പ്രൊഫ. ജി.എൻ സായിബാബ കുറ്റമുക്തൻ
ന്യൂഡല്‍ഹി: മാവോവാദി ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫ. ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കി. സായിബാബ ഉള്‍പ്പടെ ആറുപേരെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് കുറ്റവിമുക്തരാക്കിയത്. സായിബാബ ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് വിനയ് ജോഷി, ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
2022 ഒക്ടോബർ 14 ന് ജസ്റ്റിസുമാരായ രോഹിത് ദേവ്, അനിൽ പൻസാരെ എന്നിവരുടെ ബെഞ്ച് സായിബാബ അടക്കം അഞ്ചുപേരെ കുറ്റമുക്തരാക്കിയിരുന്നു. കീഴ്കോടതി വിചാരണയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. എന്നാൽ വിധി വന്ന ദിവസം തന്നെ സുപ്രീം കോടതിയെ സമീപിച്ച് മഹാരാഷ്ട്ര സർക്കാർ വിധി മരവിപ്പിക്കുകയായിരുന്നു.
മാവോവാദി സംഘടനകളുമായി ബന്ധമുണ്ടെന്നും ഇന്ത്യയ്‌ക്കെതിരേ യുദ്ധം ചെയ്തുവെന്നും ആരോപിച്ച് 2014ലാണ്, അംഗപരിമിതി കാരണം വീല്‍ചെയറില്‍ കഴിയുന്ന പ്രൊഫ ജിഎന്‍ സായിബാബയും അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ, പ്രതികള്‍ നിരോധിത സിപിഐ(മാവോയിസ്റ്റ്) ഗ്രൂപ്പിനായി ആര്‍ഡിഎഫ് പോലുള്ള സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നും ആരോപണം. ഇവരില്‍നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ ദേശവിരുദ്ധമാണെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
വനമേഖലയില്‍ നക്‌സലൈറ്റുകള്‍ക്ക് അഭയം നല്‍കാന്‍ ഉദ്ദേശിച്ചുള്ള 16 ജിബി മെമ്മറി കാര്‍ഡ് സായിബാബ കൈമാറിയതായും ആരോപിച്ചിരുന്നു. 2017 മാര്‍ച്ചില്‍ നടത്തിയ വിചാരണയില്‍ യുഎപിഎയിലെ 13, 18, 20, 38, 39, ഐപിസി 120ബി എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചു. പ്രതികളിലൊരാളായ പാണ്ഡു പോരാ നരോട്ടെ 2022 ആഗസ്തില്‍ മരണപ്പെട്ടു. മഹേഷ് ടിര്‍ക്കി, ഹേം കേശ്വദത്ത മിശ്ര, പ്രശാന്ത് രാഹി, വിജയ് നാന്‍ ടിര്‍ക്കി എന്നിവരാണ് മറ്റ് പ്രതികള്‍.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.