എം.എം.എ. റമദാന്‍ റിലീഫ് കിറ്റ് വിതരണം ചൊവ്വാഴ്ച്ച മുതൽ
ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റമദാന്‍ റിലീഫ് കിറ്റ് വിതരണം ചൊവ്വാഴ്ച്ച മുതല്‍ നടക്കും. ഒമ്പത് ഘട്ടങ്ങളിലായി നടക്കുന്ന കിറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ചൊവ്വാഴ്ച്ച വൈകുന്നേരം 3 മണിക്ക് കര്‍ണാടക മലബാര്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ എം.എം.എ പ്രസിഡണ്ട് ഡോ. എന്‍. എ. മുഹമ്മദ് നിര്‍വ്വഹിക്കും. വിവിധ ഏരിയകളില്‍ സര്‍വ്വെ നടത്തി ടോക്കണ്‍ വിതരണം ചെയ്തതനുസരിച്ചാണ് കിറ്റുകള്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് വൃതകാലത്തെ ഒരു മാസം ഭക്ഷിക്കാനാവശ്യമായ അരി മുതല്‍ ഉപ്പ് വരെയുള്ള അവശ്യ സാധനങ്ങള്‍ അടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തീട്ടുള്ളത്.
2000 -ത്തില്‍ പരം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. കൂടാതെ റമദാന്‍ മാസത്തില്‍ ചെറുകിട കച്ചവടക്കാര്‍, യാത്രക്കാര്‍ തുടങ്ങി നഗരത്തില്‍ നോമ്പ് തുറക്കാനും അത്താഴത്തിനും പ്രയാസപ്പെടുന്നവര്‍ക്ക് വിശാലമായ സൗകര്യങ്ങളാണ് എം.എം.എ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കീട്ടുള്ളത്. ഡബിള്‍ റോഡ് ശാഫി മസ്ജിദ്, മോത്തീനഗര്‍ ആസ്ഥാന മന്ദിരം, ആസാദ് നഗര്‍ മസ്ജിദ് നമിറ തിലക് നഗര്‍ മസ്ജിദ് യാസീന്‍ എന്നിവിടങ്ങളിലാണ് സൗകര്യം ഏര്‍പ്പെടുത്തിട്ടുള്ളതെന്ന് ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.