സമൂഹത്തിലെ അശരണര്‍ക്ക് നാം അത്താണിയാവണം: ഡോ. എന്‍.എ. മുഹമ്മദ്
ബെംഗളൂരു: സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാനും അശരണര്‍ക്ക് അത്താണിയുമാവാന്‍ നമുക്ക് കഴിയണമെന്നും സമ്പത്ത് അത് ഇല്ലാത്തവര്‍ക്ക് നല്‍കുമ്പോഴാണ് അതിന് മൂല്യമുണ്ടാവുന്നതെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍.എ. മുഹമ്മദ്. എം.എം.എ. റമദാന്‍ റിലീഫ് കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഒമ്പത് ഘട്ടങ്ങളിലായിട്ടാണ് കിറ്റ് വിതരണം നടക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് കര്‍ണാടക മലബാര്‍ സെന്ററില്‍ വെച്ച് വിതരണം നടന്നത്. ചടങ്ങില്‍ എം.എം.എ വൈസ് പ്രസിഡണ്ട് അഡ്വ. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഒരു ചെറുകുടുംബത്തിന് വൃതകാലത്തെ ഒരു മാസം ഭക്ഷിക്കാനാവശ്യമയ ഭക്ഷണ ധാന്യങ്ങള്‍ അടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തീട്ടുള്ളത്. 2000 ത്തില്‍ പരം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതിന് പുറമേ പൊതുജനോപകാരപ്രധമായ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും റമദാനില്‍ സംഘടന നടത്തിവരുന്നുണ്ട്. ചടങ്ങില്‍ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി ,കെ.സി. അബ്ദുല്‍ ഖാദര്‍, പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി,ശംസുദ്ധീന്‍ കൂടാളി, കെ.എച്ച്. ഫാറൂഖ്, ടി.പി. മുനീറുദ്ധീന്‍, സി.എച്ച്. ശഹീര്‍, ശബീര്‍ ടി.സി, അബ്ദു ആസാദ് നഗര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് സ്വാഗതവും പി.എം. മുഹമ്മദ് മൗലവി നന്ദിയും പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.