കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡിന് പുതിയ നേത്യത്വം
ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് തിരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് ഓവര്‍സിയറായി പാസ്റ്റര്‍ ഇ.ജെ.ജോണ്‍സണ്‍, സ്റ്റേറ്റ് സെക്രട്ടറിയായി പാസ്റ്റര്‍ ജോസഫ് ജോണ്‍, സ്റ്റേറ്റ് ട്രഷറര്‍ ആയി പാസ്റ്റര്‍ പി.വി.കുര്യാക്കോസ് എന്നിവരെയും 6 കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുത്തു. കൗണ്‍സില്‍ അംഗങ്ങളായി പാസ്റ്റര്‍മാരായ ജോസഫ് ജോണ്‍ (ബെന്നാര്‍ഘട്ടെ) ,റോജി ശാമുവേല്‍ (മൈസൂരു), കെ.വി.കുര്യാക്കോസ് (സാജന്‍ – മൈസൂരു വിജയ്‌നഗര്‍), ബിനു ചെറിയാന്‍ (മാളൂര്‍), ടി.പി. ബെന്നി (സര്‍ജാപുര), ബ്ലസണ്‍ ജോണ്‍ (എയര്‍പോര്‍ട്ട് റോഡ്), എന്നിവരെയും തിരഞ്ഞെടുത്തു.
ലിംഗരാജാപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഫോര്‍ ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ ചര്‍ച്ച് ഓഫ് ഗോഡ് ഗവേണിംങ് ബോഡി ചെയര്‍മാനും കേരളാ സ്റ്റേറ്റ് ഓവര്‍സീയറുമായ പാസ്റ്റര്‍ സി.സി.തോമസിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പാസ്റ്റര്‍ എം കുഞ്ഞപ്പിയുടെ നിലവിലുള്ള ഓവര്‍സീയര്‍ കാലാവധി ഓഗസ്റ്റ് 31ന് അവസാനിക്കുന്നതിനാലും വീണ്ടും തല്‍സ്ഥാനത്ത് തുടരുവാന്‍ അദ്ദേഹം ആഗ്രഹിക്കാത്തതിനാലുമാണ് പുതിയ ഓവര്‍സീയറെയും കൗണ്‍സില്‍ അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് നടത്തിയത്. കര്‍ണാടക ചര്‍ച്ച് ഓഫ് ഗോഡിലെ ക്രെഡിന്‍ഷല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ശുശ്രൂഷകര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.