ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന് 42 കാരിയെ യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: ഫോണിൽ നിരന്തരം ഉച്ചത്തിൽ സംസാരിച്ച് ശല്യം ഉണ്ടാക്കിയതിന് സുഹൃത്തിന്റെ സഹോദരിയെ യുവാവ് കൊലപ്പെടുത്തി. ഇലക്‌ട്രോണിക്‌സ് സിറ്റിക്കടുത്തുള്ള സിംഗസാന്ദ്രയിലാണ് സംഭവം. ഗുഡിയ ദേവി (42) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ രാജേഷ് കുമാർ (29) അറസ്റ്റിലായി.
ദേവിയുടെ സഹോദരി ഗീതാകുമാരിയുടെ സുഹൃത്താണ് രാജേഷ്. മൂവരും ബീഹാർ സ്വദേശികളാണ്. നഗരത്തിലെ ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന രാജേഷും, ഗീതയും ഒരുമിച്ചാണ് വാടകവീട്ടിൽ താമസിച്ചിരുന്നത്. അടുത്തിടെയാണ് ഗീതയുടെ സഹോദരിയും ഇവർക്കൊപ്പം താമസത്തിനെത്തിയത്. കേൾവിക്കുറവ് ഉള്ള ദേവി എപ്പോഴും ഉച്ചത്തിൽ സംസാരിക്കുന്നത് രാജേഷിനു ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഫോണിൽ ദേവി ഉച്ചത്തിൽ സംസാരിച്ചതിന് തുടർന്ന് രാജേഷ് ഇവരുമായി വഴക്കിട്ടു. ദേവി സഹോദരിയേയും രാജേഷിനെയും അസഭ്യം പറഞ്ഞു. ഇതിൽ പ്രകോപിതനായ രാജേഷ് ദേവിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് സ്വയം പോലീസിൽ കീഴടങ്ങി. സംഭവത്തിൽ ഗീതയ്ക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.