ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ കടൽക്കൊള്ളക്കാർ റാഞ്ചി; രക്ഷാദൗത്യം പുരോഗമിക്കുന്നു
അറബിക്കടലില്‍ വെച്ച് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ മത്സ്യബന്ധന കപ്പല്‍ മോചിപ്പിക്കാനുള്ള രക്ഷാദൗത്യവുമായി നാവികസേന. ദൗത്യത്തിനായി നാവികസേനയുടെ രണ്ട് കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചു. സുപ്രധാന ദൗത്യം പുരോഗമിക്കുന്നതിനായി നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് കപ്പല്‍ റാഞ്ചിയ വിവരം നാവികസേനയ്ക്ക് ലഭിക്കുന്നത്.
സമുദ്ര സുരക്ഷാ പ്രവർത്തനങ്ങൾക്കായി അറബിക്കടലിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ രണ്ട് കപ്പലുകളാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇറാനിയൻ മത്സ്യബന്ധന കപ്പലായ അൽ കമ്പാർ 786 ആണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്. പാകിസ്താനികളാണ് കപ്പലിലെ ജീവനക്കാർ. ഇവർ സുരക്ഷിതരാണെന്നാണ് ലഭ്യമായ വിവരം.
സോകോത്രയിൽ നിന്ന് 90 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് വച്ചാണ് കടൽക്കൊള്ളക്കാർ മത്സ്യബന്ധന കപ്പലിൽ കയറിയത്. കടൽക്കൊള്ളക്കാരെ ചെറുക്കാനും സമുദ്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാനും നാവികസേന പ്രതിജ്ഞാബദ്ധമാണെന്ന് നാവികസേനാ മേധവി അഡ്മിറൽ ആർ. ഹരികുമാർ അറിയിച്ചു.
The Indian Navy is carrying out an “important operation” against an attempt to hijack a fishing vessel in the Arabian Sea, and rescue it from armed pirates, an official said on Friday.
“Based on input about an incident onboard the Iranian fishing vessel ‘Al Kambar’, two Indian… pic.twitter.com/3C62S6hGXd
— IANS (@ians_india) March 29, 2024
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.