പാവങ്ങളെ ചേർത്തുപിടിക്കാം
റമദാന്‍ സന്ദേശം ▪️ നിസാര്‍ സ്വലാഹി-ഖത്തീബ്, ബെംഗളൂരു ഇസ്ലാഹി സെന്‍റര്‍
തന്‍റെ സ്വന്തം പണം കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണവും വെള്ളവും കൺമുന്നിൽ ഉണ്ടായിട്ടും നിയന്ത്രിക്കുകയാണ് നോമ്പിലൂടെ.
നോമ്പ് ഒരാൾക്ക് വിശപ്പിന്റെയും ദാഹത്തിന്റെയും വിലയെ മനസ്സിലാക്കി നൽകുന്നു. നമ്മൾ സമൃദ്ധമായ നോമ്പുതുറ നടത്തുമ്പോഴും വിഭവ സമൃദ്ധമായ അത്താഴം കഴുക്കുമ്പോഴും ഫലസ്തീൻ അടക്കമുള്ള വ്യത്യസ്ത സ്ഥലങ്ങളിൽ പട്ടിണിയും പരിവട്ടവും അനുഭവിക്കുന്നവർ ഒരുപാടുണ്ട്.
മദീനയിലെ ഒരുപാട് പാവങ്ങളിൽ ഒരാളായിരുന്നു പ്രവാചകൻ എങ്കിലും പാവപ്പെട്ടവരെ എന്നും ചേർത്തുപിടിച്ചിട്ടുണ്ട്. ഹിറാ ഗുഹയിൽ നിന്ന് വെളിച്ചവുമായി ലോകത്തേക്ക് വന്ന പ്രവാചകനെ ആശ്വസിപ്പിക്കുന്ന പ്രിയതമ പ്രവാചകത്വത്തിനു മുമ്പ് തന്നെ അവിടുന്ന് പാവപ്പെട്ടവരെ സഹായിക്കുന്നവനായിരുന്നു എന്ന് അറിയിക്കുന്നു. സ്വന്തം പണം കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണവും വെള്ളവും കൺമുന്നിൽ തന്‍റെ മുമ്പിലേക്ക് ചോദിച്ചു വരുന്നവർക്ക് നൽകുകയും അവരെ സ്നേഹത്തോടെ തലോടുകയും ചെയ്തു.
മദീന പള്ളിയിലെ പാവപ്പെട്ടവരായിരുന്നു അഹ്ലുസ്സുഫ, അവരിലെ പ്രധാനിയായ അബൂഹുറൈറയെ സ്നേഹത്തോടെ വീട്ടിലേക്ക് കൊണ്ടുപോകുന്ന പ്രവാചക ചരിത്രം നമുക്ക് കാണാനാവും, മദീനത്തെ പള്ളിയിലേക്ക് വന്ന അതിഥിയെ സ്വന്തമായി സ്വീകരിക്കാൻ ശ്രമിച്ചെങ്കിലും പച്ചവെള്ളം അല്ലാതെ ഒന്നും അവിടെ ഇല്ലെന്നു പറഞ്ഞപ്പോൾ അനുചരന്മാരോട് ആരെങ്കിലും അയാളെ ഒന്നു കൂട്ടു എന്ന് ആവശ്യപ്പെട്ട പ്രവാചകൻ, ചേർത്തുപിടിക്കലിന്റെ മഹനീയ മാതൃക കാണിച്ചു തന്നു.
നമുക്ക് ചുറ്റുമുള്ള പാവങ്ങളെ പരിഗണിക്കാൻ നമ്മുടെ നോമ്പിന് സാധിക്കണം, നോമ്പിന്റെ പൂർത്തീകരണമായി ഫിത്വര്‍ സക്കാത്ത് പട്ടിണി ഇല്ലാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് ഇസ്ലാം പ്രഖ്യാപിച്ചത്. പെരുന്നാളിന് ആരും പട്ടിണി കിടക്കരുത് എന്നും കറി ഉണ്ടാക്കുകയാണെങ്കിൽ വെള്ളം നീട്ടിയെങ്കിലും അയൽവാസിക്ക് നൽകണമെന്നും ഓർമ്മപ്പെടുത്തുന്ന പ്രവാചകൻ ആ മാതൃകയാണ് നമുക്ക് സ്വീകരിക്കാനുള്ളത്.
നമ്മളും നമ്മുടെ മക്കളും പെരുന്നാളിന് പുതുവസ്ത്രങ്ങൾ ധരിക്കുമ്പോൾ അവരുടെ വസ്ത്രത്തിലേക്ക് നോക്കി അത്ഭുതപ്പെടുന്ന ആശ്ചര്യപ്പെടുന്ന കുടുംബത്തിലും ബന്ധത്തിലും ഉള്ള പിഞ്ചു പൈതങ്ങളെ കണ്ടില്ലെന്നു നടിക്കാൻ നമുക്കാവില്ല, നമ്മുടെ വസ്ത്രങ്ങളിൽ നിന്നും സമ്പത്തിൽ നിന്നും ഒരു വിഹിതം പാവപ്പെട്ടവർക്ക് കൂടി നൽകി ഈദ് കിസ്‌വ അവർക്ക് കൂടി നൽകാം. ചുരുക്കത്തിൽ റമദാൻ മറ്റുള്ളവരെ ചേർത്ത് പിടിക്കലിന്റെ മഹനീയ മാതൃക കാണിച്ചുതരുന്നു.
🔴
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.