കോളറ കേസുകളിൽ വർധന; പിജി ഉടമകൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
ബെംഗളൂരു: ബെംഗളൂരുവിൽ കോളറ കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പിജി (പേയിങ് ഗസ്റ്റ്) ഉടമകൾക്കായി നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.
അടുക്കള സൗകര്യങ്ങളുടെ പതിവ് ശുചിത്വം പാലിക്കണം, ആർഒ വാട്ടർ ഫിൽട്ടറുകൾ നിർബന്ധമായും സ്ഥാപിക്കണം, തണുത്ത ഭക്ഷണങ്ങൾ നൽകാൻ പാടുള്ളതല്ല. ചൂടുള്ള ഭക്ഷണം മാത്രമേ താമസക്കാർക്ക് നൽകാൻ പാടുള്ളു. താമസക്കാരുടെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കണം. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ നിരീക്ഷിച്ചാൽ ഉടൻ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിവരമറിയിക്കണം.
കോളറ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അടുക്കളയും പരിസരവും പതിവായി വൃത്തിയാക്കണം.
അടുത്തിടെയാണ് ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) മൂന്ന് വിദ്യാർഥികൾക്ക് കോളറ സ്ഥിരീകരിച്ചത്. അടുത്തയാഴ്ച ചേരുന്ന അടിയന്തര യോഗത്തിന് ശേഷം സമഗ്രമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു.
ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെ കണക്കനുസരിച്ച്, ഈ വർഷം ആറ് കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാർച്ചിൽ മാത്രം അഞ്ചെണ്ണമാണ് സ്ഥിരീകരിച്ചത്. ബാക്ടീരിയ കലർന്ന മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലമാണ് കോളറ ഉണ്ടാകുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.