ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം
ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം. ഉഗാദി ആഘോഷിക്കാൻ മാണ്ഡ്യക്ക് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അഞ്ചംഗ കുടുംബത്തെയാണ് ബൈക്കിലെത്തിയ അക്രമികൾ കവർച്ച നടത്താൻ ശ്രമിച്ചത്.
പുലർച്ചെ ഒരുമണിയോടെ ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ ലംബാനി തണ്ഡ്യയ്ക്കും ദേവരഹോസഹള്ളിക്കും ഇടയിലായിരുന്നു സംഭവം. അക്രമികൾ കാറിൻ്റെ മുൻവശത്തെ ചില്ല് തകർത്ത ശേഷം കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു.
മാർത്തഹള്ളി മഞ്ജുനാഥ് ലേഔട്ടിൽ താമസിക്കുന്ന മഹേന്ദ്ര മഹാദേവയ്ക്കും കുടുംബത്തിനും നേരെയാണ് കവർച്ച ശ്രമം ഉണ്ടായത്. മഹാദേവ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. മഹാദേവ, ഭാര്യ മമത, സുഹൃത്തുക്കളായ വരുൺ, മാദേഷ്, ഭരത് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
ബൈക്കിലെത്തിയ അക്രമി സംഘം മഹേന്ദ്രയെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. തുടർന്ന് മമതയുടെ ആക്രമിച്ച് സ്വർണ ചെയിൻ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റുള്ളവർ കാറിൽ നിന്ന് പുറത്തിറങ്ങിയതോടെ അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.