രാമേശ്വരം കഫെ സ്ഫോടനം; പ്രതികളിൽ നിന്ന് 35 സിം കാർഡുകൾ, വ്യാജ ആധാറും ഡ്രൈവിംഗ് ലൈസൻസുകളും കണ്ടെടുത്തു
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസിൽ പിടിയിലായ പ്രതികൾ ഉപയോഗിച്ചിരുന്നത് മുഴുവൻ വ്യാജ രേഖകളെന്ന് പോലീസ്. 35 സിം കാർഡുകൾ കൂടാതെ മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് വരെയുള്ള വിലാസങ്ങളുള്ള ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും, വ്യാജ തിരിച്ചറിയൽ രേഖകളും ഉപയോഗിച്ചാണ് പ്രതികൾ അന്വേഷണ സംഘത്തെ കബളിപ്പിച്ചിരുന്നതെന്ന് എൻഐഎ വ്യക്തമാക്കി.
അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇവർ സിം കാർഡുകൾ നിരന്തരം മാറ്റിയിരുന്നു. ഏകദേശം 35 വ്യത്യസ്ത സിമുകളാണ് പ്രതികൾ ഉപയോഗിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മാർച്ച് 27 ന് അറസ്റ്റിലായ മറ്റൊരു പ്രതിയായ മുസമ്മിൽ ഷെരീഫ് (30) സെൽ ഫോണുകൾ, വ്യാജ സിം കാർഡുകൾ, സ്ഫോടനം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഉപയോഗിച്ച മറ്റ് സാമഗ്രികൾ തുടങ്ങിയ ലോജിസ്റ്റിക്സ് നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
മാർച്ച് ഒന്നിനാണ് രാമേശ്വരം കഫേയിൽ ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ് (30), ആക്രമണത്തിന് നേതൃത്വം നൽകിയ അദ്ബുൽ മത്തീൻ താഹ (30) എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിൽ നിന്ന് 180 കിലോമീറ്റർ അകലെയുള്ള പുർബ മേദിനിപൂരിലെ ദിഘയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.