ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റിനു തീപിടിച്ച് നാല് വയസുകാരൻ വെന്തുമരിച്ചു. സുൽത്താൻപാളയയിലെ ബഹുനില കെട്ടിടത്തിൻ്റെ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിലാണ് തീപിടിച്ചത്. കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പുരൺ കണ്ടക്കിൻ്റെയും വീട്ടുജോലിക്കാരിയായ ലക്ഷ്മിയുടെയും മകൻ അനുപ് ആണ് മരിച്ചത്. തീപിടുത്തം ഉണ്ടായ സമയത്ത് മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. കുട്ടി ഉറങ്ങുകയായിരുന്നതിനാൽ തീപിടിച്ചത് അറിഞ്ഞില്ല.
കുടുംബത്തിന് താഴത്തെ നിലയിൽ ഒരു ചെറിയ മുറിയും അഞ്ചാം നിലയിൽ ഒരു താൽക്കാലിക മുറിയും നൽകിയിരുന്നു. ദമ്പതികൾ അനുപിനെ അഞ്ചാം നിലയിലെ മുറിയിൽ കിടത്തി വാതിൽ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിയിലെ വസ്ത്രങ്ങൾ, കിടക്ക, പുതപ്പ്, വീട്ടുപകരണങ്ങൾ എന്നിവയടക്കം കത്തിനശിച്ചു.
അഞ്ചാം നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തുള്ളവരാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. പോലീസും ഫയർ ഫോഴ്‌സും ചേർന്ന് കുട്ടിയെ പുറത്തെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.