സംസ്ഥാനത്തെ ഒന്നര ലക്ഷം പേർക്ക് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല
ബെംഗളൂരു: സംസ്ഥാനത്തെ ഒന്നര ലക്ഷം പേർക്ക് ഇത്തവണ വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല. യഥാസമയം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു അപേക്ഷകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 24 മുതൽ ഏപ്രിൽ 9 വരെയായിരുന്നു. കർണാടകയിൽ യഥാക്രമം ഏപ്രിൽ 26നും മെയ് 7നുമായി നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്.
അതേസമയം രണ്ടാം ഘട്ടത്തിൽ പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള 1.3 ലക്ഷം അപേക്ഷകളും ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടും പലരും കൃത്യസമയത്ത് സ്വയം രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് കർണാടക അഡീഷണൽ ചീഫ് ഇലക്ഷൻ ഓഫീസർ വെങ്കിടേഷ് കുമാർ പറഞ്ഞു. പരസ്യങ്ങളും ബാനറുകളും ഉൾപ്പെടെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെലവഴിച്ചത്.
ഭൂരിഭാഗം ആളുകളും വോട്ടർ രജിസ്ട്രേഷൻ പ്രക്രിയയെ ഗൗരവമായി എടുക്കാത്തതാണ് ഇതിനു കാരണം. രജിസ്ട്രേഷൻ വൈകുന്നത് കാരണം വോട്ടിംഗ് നഷ്‌ടപ്പെടുമെന്ന് പലരും മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അപേക്ഷ സമർപ്പിച്ചവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും എന്നാൽ വോട്ട് രേഖപ്പെടുത്താൻ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.