ബെംഗളൂരുവിൽ പൈപ്പ് എയറേറ്ററുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു
ബെംഗളൂരു: ബെംഗളൂരുവിൽ പൈപ്പ് എയറേറ്ററുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു. ജലം പാഴാകുന്നത് തടയുന്നതിനായി പൈപ്പുകളിൽ എയറേറ്ററുകൾ സ്ഥാപിക്കണമെന്ന ബിഡബ്ല്യൂഎസ്എസ്ബി നിർദേശത്തിന് പിന്നാലെയാണിത്.
ടാപ്പുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാണ് എയറേറ്റർ പ്രവർത്തിക്കുന്നത്. അപ്പാർട്ട്മെൻ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ആഡംബര ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ ടാപ്പുകളിൽ എയറേറ്ററുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് ബോർഡ് ചെയർമാൻ വി. രാം പ്രസാദ് മനോഹർ നേരത്തെ വ്യക്തമാക്കിയിരുന്നു.
എയറേറ്റർ ഇൻസ്റ്റാൾ ചെയ്യാത്ത എല്ലാ സ്ഥാപനങ്ങളിലും ബോർഡ് സ്വമേധയാ ഇവ സ്ഥാപിക്കും. ഇൻസ്റ്റാളേഷനുകൾ അംഗീകൃത പ്ലംബർമാർ നടത്തുമെങ്കിലും മുഴുവൻ ചെലവുകളും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഉടമകൾ വഹിക്കേണ്ടി വരും. കൈകഴുകുന്ന സിങ്കുകൾ, ടോയ്‌ലറ്റുകൾ, കൈകാലുകൾ കഴുകാൻ ഉദ്ദേശിച്ചുള്ള ടാപ്പുകൾ എന്നിവയുൾപ്പെടെ ശുചീകരണ ആവശ്യങ്ങൾക്കായുള്ള എല്ലാ ടാപ്പുകൾക്കും ഈ നിയന്ത്രണം ബാധകമാണ്.
മാളുകൾ, റെസ്റ്റോറൻ്റുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ബിഡബ്ല്യൂഎസ്എസ്ബി മിന്നൽ പരിശോധനയും നടത്തുന്നുണ്ട്. ഇതോടെ പ്രതിദിനം എയറേറ്ററുകൾക്ക് ആവശ്യക്കാർ വർധിച്ചു വരികയാണ്. നഗരത്തിൽ നാല് ലക്ഷം എയറേറ്ററുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇത് വഴി ജല ഉപഭോഗം 30-40 ശതമാനം കുറഞ്ഞിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.