കോണ്‍ഗ്രസ് വിട്ട എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി ബി.ജെ.പിയില്‍ ചേര്‍ന്നു
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും ബെംഗളൂരു പുലകേശി നഗറിലെ മുന്‍ എംഎല്‍എയുമായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി ശോഭാ കരന്ദ്ലാജെ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടിരുന്നു. പിന്നീട് ബിഎസ്പി ടിക്കറ്റില്‍ മൂര്‍ത്തി മത്സരത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടു. പുലകേശിനഗര്‍ അസംബ്ലി മണ്ഡലം ബാംഗ്ലൂര്‍ നോര്‍ത്ത് ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കരന്ദ്ലജെ മത്സരിക്കുന്നത് ബാംഗ്ലൂര്‍ നോര്‍ത്തില്‍ നിന്നാണ്.
തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ശ്രീനിവസിന്റെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് വലിയ കരുത്ത് നല്‍കിയെന്നും യെദ്യൂരപ്പ പറഞ്ഞു. 2.5 ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ വോട്ടുകള്‍ക്ക് ശോഭ കരന്ദ്ലാജെ വിജയിക്കുമെന്ന് ഉറപ്പാണെന്നും യെദ്യൂരപ്പ പറഞ്ഞു.
#WATCH | Bengaluru: Former Congress MLA for Pulakeshinagar R. Akhanda Srinivas Murthy joined BJP in the presence of BJP leader and former Chief Minister of Karnataka BS Yediyurappa. pic.twitter.com/aWk7u9J2gN
— ANI (@ANI) April 17, 2024
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.