ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും
ബെംഗളൂരു: ബെംഗളൂരു മഹാദേവപുര പ്രദേശത്തും പരിസരത്തുമുള്ള 21 ഐടി പാർക്കുകൾക്ക് കുടിവെള്ളത്തിനായി കാവേരി ജലം ലഭ്യമാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രദേശത്തെ ഐടി പാർക്കുകൾ പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്.
ഇതിനൊരു പരിഹാരം കാണാൻ കമ്പനി പ്രതിനിധികൾ ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹറുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാവേരി ജലം നൽകുമെന്ന ഉറപ്പ് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഐടി കമ്പനികൾ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ഇതിനോടകം കഴിഞ്ഞുവെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു. ഇതിനകം നിരവധി കമ്പനികൾ കാവേരി ജലം ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കെല്ലാം തന്നെ പദ്ധതിയുടെ നാലാം ഘട്ടത്തിൽ വെള്ളം വിതരണം ചെയ്യാൻ തയ്യാറാണ്.
സ്റ്റേജ് 5 പ്രോജക്റ്റ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വർഷം തന്നെ പൂർത്തിയാകുമെന്നും മനോഹർ വ്യക്തമാക്കി. 21 ഐടി പാർക്കുകൾക്ക് 12 എംഎൽഡി വെള്ളം ആവശ്യമായി വരുമെന്നും ഘട്ടം 4ൽ 5എംഎൽഡി അധികമായി ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.