വോട്ടർമാർക്ക് കോൺഗ്രസ് സ്ഥാനാർഥി സൗജന്യ കൂപ്പണുകൾ നൽകുന്നതായി ആരോപിച്ച് കുമാരസ്വാമി
ബെംഗളൂരു: ബെംഗളൂരു റൂറലിൽ കോൺഗ്രസ് സ്ഥാനാർഥി വോട്ടർമാർക്ക് സൗജന്യ കൂപ്പണുകൾ നൽകുന്നതായി ആരോപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. കുമാരസ്വാമി.
സിറ്റിംഗ് എംപി ഡി.കെ. സുരേഷ് ആണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. കുമാരസ്വാമിയുടെ ബന്ധുവായ ഡോ.സി.എൻ. മഞ്ജുനാഥ് ആണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. വോട്ടെടുപ്പ് ദിവസം വോട്ടർമാരെ സ്വാധീനിക്കാൻ ഡി. കെ. സുരേഷ് ശ്രമിച്ചതായാണ് ആരോപണം. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ സഹോദരൻ കൂടിയാണ് സുരേഷ്.
മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ സൗജന്യ ഗിഫ്റ്റ് കാർഡുകൾ വിതരണം ചെയ്യുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ ക്യുആർ കോഡ് പതിപ്പിച്ച ഗിഫ്റ്റ് കൂപ്പണുകൾ വിതരണം ചെയ്യുകയാണെന്നും തടയാൻ ശ്രമിച്ച ബിജെപി-ജെഡിഎസ് പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായെന്നും കുമാരസ്വാമി ആരോപിച്ചു.
ഡി. കെ. ശിവകുമാറിൻ്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള മാളിൻ്റെ 10,000 രൂപയുടെ സമ്മാന കൂപ്പണുകളാണ് ഇവർ വിതരണം ചെയ്യുന്നതന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ ബെംഗളൂരു റൂറൽ ഉൾപ്പെടെ കർണാടകയിലെ 14 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.