ക്ഷേത്രത്തിൽ കയറിയതിന് ദളിത് ബാലനെ മർദിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസൻ ചന്നരായപട്ടണയില്‍ ക്ഷേത്രത്തിൽ കയറിയ ദളിത് ബാലന് മർദനമേറ്റു. തുമകൂരു സ്വദേശിയായ 15 – കാരനാണ് മർദനമേറ്റത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച്ചയാണ് സംഭവം. ചന്നരായപട്ടണയിലെ ബന്ധുവീട്ടിലെത്തിയ കുട്ടി കുടുംബത്തോടൊപ്പം പ്രാർഥനക്കെത്തിയപ്പോഴായിരുന്നു സംഭവം. പ്രാർഥിച്ച് പുറത്തിറങ്ങുന്നതിനിടെ ചിലർ കുട്ടിയേയും ബന്ധുക്കളേയും തടഞ്ഞു നിർത്തുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും കുട്ടിയെ മർദിക്കുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവിൻ്റെ പരാതിയിൽ വധശ്രമം, പട്ടിക ജാതി – പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചേർത്ത് നാഗ്ഗെഹള്ളി പോലീസ് കേസ് എടുത്തിട്ടുണ്ട്.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.