ഇറാനിൽ ശക്തമായ ഭൂചലനം: നാല് മരണം, 120ലേറെ പേർക്ക് പരുക്ക്

തെഹ്‌റാൻ: ഇറാനിലെ ഖുറാസാൻ റദ്‍വി പ്രവിശ്യയിലെ കഷ്‌മർ കൗണ്ടിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രാദേശിക സമയം ഉച്ച 1.24ന് ഉണ്ടായത് . സംഭവത്തിൽ 4 പേർ മരിച്ചു, 120 ലധികം പേർക്ക് പരുക്കേറ്റു. പ്രാദേശിക ഭരണകൂടം 5 ടീമുകളെ തിരച്ചിൽ നായ്‌ക്കൾക്കൊപ്പം കശ്മീർ കൗണ്ടി ഏരിയയിലേക്ക് അയച്ചിട്ടുണ്ട്. ഇതിനുപുറമെ, 6000-ത്തോളം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മൂന്ന് എമർജൻസി ഷെൽട്ടറുകളും ആരംഭിച്ചിട്ടുണ്ട്.
🚨🇮🇷RESCUE TEAMS DEPLOYED AFTER EARTHQUAKE IN IRAN
Following the magnitude 4.9 earthquake that struck Kashmar county, Razavi Khorasan province, the Iranian Red Crescent Society rapidly deployed teams to help.
They sent 5 teams, including sniffer dogs, to support the Helal House… https://t.co/EkilpZhTIu pic.twitter.com/crTwXq06nu
— Mario Nawfal (@MarioNawfal) June 18, 2024
ഭൂചലനത്തെ തുടർന്ന് 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നവരെ റെഡ്ക്രസന്റ് വളന്റിയർമാർ രക്ഷിച്ചതായി ഖുറാസാൻ റദ്‍വി റെഡ് ക്രസൻ്റ് സൊസൈറ്റി മാനേജിങ് ഡയറക്ടർ അലി മോനിരി പറഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളും വിലയിരുത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിലും ഇവിടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പത്തിൽ 500-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
TAGS : EARTHQUAKE | IRAN | WORLD NEWS
SUMMARY : Strong earthquake in Iran: 4 dead, more than 120 injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.