47 കോടിയുടെ ട്രക്ക് ടെർമിനൽ തട്ടിപ്പ്: ബി.ജെ.പി. മുൻ എം.എൽ.സി. വീരയ്യ അറസ്റ്റിൽ

ബെംഗളൂരു : സർക്കാർ സ്ഥാപനമായ ഡി. ദേവരാജ് അരശ് ട്രക്ക് ടെർമിനൽ ലിമിറ്റഡിൽ (DDUTTL) 47.1 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുനടത്തിയ കേസിൽ ബി.ജെ.പി. യുടെ മുൻ എം.എൽ.സി. ഡി.എസ്.വീരയ്യയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കേസിൽ വീരയ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരുവിലെ പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച വൈകുന്നേരം വീരയ്യയെ മൈസൂർ റോഡിലെ വീട്ടില്‍ നിന്ന് ബൗറിങ് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തേക്ക് മാറ്റി. കേസ് അന്വേഷിക്കുന്ന സി.ഐ.ഡി. സംഘം നേരത്തെ സ്ഥാപനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്. ശങ്കരപ്പയെ അറസ്റ്റു ചെയ്തിരുന്നു.
വീരയ്യ ചെയർമാനായിരിക്കെ 2021-2023 കാലയളവിൽ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് DDUTTL-ൻ്റെ നിലവിലെ മാനേജിംഗ് ഡയറക്ടർ 2023 സെപ്റ്റംബറിൽ വിൽസൺ ഗാർഡൻ പോലീസിൽ പരാതിപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ നൽകിയ പരാതിയിൽ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. കേസ് പിന്നീട് സി.ഐ.ഡി.ക്ക് കൈമാറി. വീരയ്യ ചെയർമാനായിരിക്കുമ്പോൾ സ്ഥാപനം ഏറ്റെടുത്തുനടത്തിയ പ്രവൃത്തികളുമായി ബന്ധപ്പെട്ടാണ് കേസ്. ടെൻഡർ വിളിക്കാതെ പ്രവൃത്തി നടത്തിയതുൾപ്പെടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ രേഖ ചമച്ചതായും ആരോപണമുണ്ട്. 2006 മുതൽ 2018 വരെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു വീരയ്യ.
TAGS : ARRESTED
SUMMARY : 47 crore truck terminal scam: BJP Former MLC Veeriah arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.