കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കൊലപ്പെടുത്തി

ബെംഗളൂരു: കോളേജിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിന് സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി. അമൃതഹള്ളിയിലെ സിന്ധി കോളേജിൽ ബുധനാഴ്ചയാണ് സംഭവം. ഭാർഗവ് എന്ന വിദ്യാർഥിയാണ് സെക്യൂരിറ്റി ഗാർഡായ ജയ് കിഷോർ റായിയെ ആക്രമിച്ചത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചെത്തിയ ഭാർഗവിനോട് കോളേജിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പുറത്തേക്ക് പോകണമെന്നും റായ് ആവശ്യപ്പെട്ടു.
തർക്കത്തെത്തുടർന്ന് ഭാർഗവ് അടുത്തുള്ള കടയിൽ പോയി കത്തി വാങ്ങി റായിയുടെ നെഞ്ചിൽ പലതവണ കുത്തുകയായിരുന്നു. റായ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ ഭാർഗവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതായി നോർത്ത് ഈസ്റ്റ് ഡിസിപി പറഞ്ഞു.
TAGS: KARNATAKA | CRIME
SUMMARY: Bengaluru student stabs security guard for not allowing him to enter college



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.