കണ്ണൂര്‍ പാനൂർ കടവത്തൂരിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു

കണ്ണൂർ: പാനൂർ കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കല്ലിക്കണ്ടി റോഡിലെ കുനിയിൽ മൊയ്തുവിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു.
പെരിങ്ങത്തൂർ സ്വദേശി മുനീറിൻ്റെ ഉടമസ്ഥതയിലുള്ള മെട്രോ ഫാൻസി ആൻഡ് ഫുട് വേർ, ചൊക്ലി സ്വദേശി മശ്ഹൂദിൻ്റെ ഉടമസ്ഥതയിലുള്ള ഡാസിൽ ഫാൻസി, പന്ന്യന്നൂർ സ്വദേശി പാറമ്മൽ റഷീദിൻ്റെ ഉടമസ്ഥതയിലുള്ള റൂബി പർദ്ദ എന്നീവ പൂർണ്ണമായും കത്തിനശിച്ചു. സമീപത്തെ സ്വർണ്ണാഞ്ജലി ഗോൾഡ്, കേക്ക് ക്ലബ്,എന്നീ സ്ഥാപനങ്ങൾക്കും നാശ നഷ്ടമുണ്ടായി. സമീപത്തെ മറ്റൊരു കെട്ടിടമായ ദന്തൽ ക്ലിനിക്കിൻ്റെ റൂഫ് ഷീറ്റിലേക്കും തീപടർന്നു.
പാനൂരിൽ നിന്നും അഗ്നിശമനയുടെ രണ്ട് യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണവിധയമായില്ല. തുടർന്ന് കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, വടകര, നാദാപുരം യൂണിറ്റുകളെത്തി നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും മൂന്നര മണിറിക്കൂറോളം നേരം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെ സമീപത്തെ കൊപ്ര കടയ്ക്ക് തീപിടിച്ച സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് കടവത്തൂരിൽ വീണ്ടും തീപിടുത്തമുണ്ടായിട്ടുള്ളത്.
TAGS : FIRE BREAKOUT | KANNUR
SUMMARY : A huge fire broke out in Kadavathur, Panur, Kannur; Businesses burnt, loss of crores



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.