ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യം; സിദ്ധരാമയ്യയെ നേരിട്ട് കാണാൻ അർജുന്റെ കുടുംബം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്ക് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ട് അർജുന്റെ കുടുംബം. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്ന ആവശ്യവുമായി അർജുന്റെ കുടുംബം മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി നാളെ കൂടിക്കാഴ്ച നടത്തും.
രക്ഷാദൗത്യത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്നും അനിശ്ചിതത്വം തുടരുകയാണെങ്കിൽ നിരാഹാരം അടക്കമുള്ള മാർഗങ്ങളിലേക്ക് നീങ്ങുമെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. ബുധനാഴ്ചയാണ് ജനപ്രതിനിധികൾക്കൊപ്പം അർജുൻ്റെ കുടുംബം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരെ കാണുക. അർജുനായുള്ള തിരച്ചിൽ നിർത്തി വെച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
ഡ്രെഡ്ജർ എത്തിച്ച് ഗംഗാവലി പുഴയിൽ തിരച്ചിൽ ഉടൻ തുടങ്ങണമെന്ന് കുടുംബം ആവശ്യപ്പെടുമെന്ന് അർജുൻ്റെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞു. തിങ്കളാഴ്ച പുഴയിൽ നാവികസേനയുടെ താൽക്കാലിക പരിശോധന നടന്നിരുന്നു. എന്നാൽ ഇത് കാര്യമായ ഫലം ചെയ്യില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 16നാണ് അവസാനമായി തെരച്ചിൽ നടന്നത്. ദുരന്തമുഖത്ത് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനോ സന്നദ്ധ പ്രവർത്തകർക്ക് തിരച്ചിലിന് അനുമതി നൽകാനോ കർണാടക സർക്കാർ തയ്യാറാകുന്നില്ല. മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്തണമെന്നതടക്കം നിരവധി ആവശ്യങ്ങൾ അർജുൻ രക്ഷാ സമിതി ഉന്നയിക്കുന്നുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Arjun family to meet siddaramiah over restarting rescue mission



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.