അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ: ഡ്രഡ്ജര്‍ എത്തിക്കാന്‍ ചെലവ് ഒരു കോടി രൂപ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പ്രതിസന്ധിയിൽ. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപ കമ്പനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഡ്രഡ്ജര്‍ എത്തിക്കാന്‍ സാധിക്കുകയുള്ളു. ജില്ലാ ഭരണകൂടം സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് എം.പി. എം.കെ. രാഘവനും എ.കെ.എം. അഷറഫ് എംഎല്‍എയും കര്‍ണാടക സര്‍ക്കാറിനെ സമീപിച്ചു.
ഞായറാഴ്ച തിരച്ചിലിനിറങ്ങിയ ഈശ്വര്‍ മാല്‍പെയെ കര്‍ണാടക പൊലീസ് തടഞ്ഞിരുന്നു. അനുമതി ഇല്ലാതെ തിരച്ചില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പോലീസ് മാല്‍പെയെ തടഞ്ഞത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തിരച്ചിലിന് ഇറങ്ങിയതെന്ന് മാല്‍പെ പ്രതികരിച്ചു.
നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയുമാണ് ദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. വിസിബിലിറ്റി കുറവായതിനാല്‍ ഡൈവര്‍മാര്‍ക്ക് പുഴയിലിറങ്ങാന്‍ തടസമുണ്ട്. വെള്ളത്തിലെ കലക്ക് കുറഞ്ഞാല്‍ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വര്‍ മാല്‍പേ വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ നാവികസേനയുടെ സംഘം തിരച്ചില്‍ നടത്തുന്നതിലും അനിശ്ചിതത്വം നേരിട്ടു.
TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for arjun again on hold



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.