മണ്ണിടിച്ചിൽ; അർജുനായുള്ള രക്ഷാദൗത്യത്തിന് ഈശ്വർ മാൽപെ സന്നദ്ധത അറിയിച്ചതായി കുടുംബം


ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിലെന്ന് സഹോദരി ഭർത്താവ് ജിതിൻ. തിരച്ചിൽ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ഗംഗാവലി നദിയിലെ ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചിട്ടുണ്ട്.

ജില്ല കലക്‌ടർ, സ്ഥലം എംഎൽഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ജിതിൻ പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അർജുന്‍റെ വീട് സന്ദർശിച്ചു. വിഷയം അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ജിതിന്‍ പറഞ്ഞു. തിരച്ചില്‍ പുനരാരംഭിക്കാന്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കൂടെ തന്നെയുണ്ടെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചതായി ജിതിന്‍ പറഞ്ഞു.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ​ഗം​ഗാവലി നദിയിലും സൈന്യം ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയെങ്കിലും അർജുൻ ഉൾപ്പെടെ കാണാതായ മൂന്ന് പേരെ കണ്ടെത്താനായില്ല. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും, കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് രക്ഷാദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്.

TAGS: |
SUMMARY: Rescue mission for arjun may continue anytime soon

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!