സവാരി റദ്ദാക്കിയ യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മർദനം

ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ബുക്ക് ചെയ്ത സവാരി റദ്ദാക്കിയതിന് യുവതിയെ മർദിച്ച് ഓട്ടോ ഡ്രൈവർ. ഒലയുടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ അതിക്രമമാണ് യുവതി പുറത്തുവിട്ടത്. റൈഡ് കാൻസൽ ചെയ്തെന്ന് പറഞ്ഞ് യുവതിയെ കൈയേറ്റം ചെയ്ത ഡ്രൈവർ ഇവരെ അസഭ്യം പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പകർത്തിയ ഹിന്ദി സംസാരിക്കുന്ന യുവതിയുടെ ഫോൺ തട്ടിപ്പറിക്കാനും ഇയാൾ ശ്രമിച്ചു.
അബദ്ധത്തിന്റെ പേരിൽ നിങ്ങൾക്കെങ്ങനെ റൈഡ് റദ്ദാക്കാൻ പറ്റും. പത്ത് മിനിട്ടിലേറെ കാത്തിരുന്നിട്ടും റൈഡ് കാൻസൽ ചെയ്തില്ലേ എന്നും ഇയാൾ ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. യുവതി പരാതി നൽകുമെന്ന് പറയുമ്പോൾ, ഒരുമിച്ച് പൊലീസ് സ്റ്റേഷനിൽ പോകാമെന്നും, തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ഡ്രൈവർ പറഞ്ഞു. യുവതിയെ അശ്ലീല പദങ്ങളുപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
പീക്ക് ടൈമിൽ താനും സുഹൃത്തും ഓരോ ഓട്ടോവീതം ബുക്ക് ചെയ്തു. ഇതിൽ ഞാൻ ബുക്ക് ചെയ്ത ഓട്ടോ ആദ്യമെത്തിയപ്പോൾ അവളുടെ ഓർഡർ കാൻസൽ ചെയ്തു. എന്നാൽ ഡ്രൈവർ തങ്ങളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബെംഗളൂരു പോലീസ് യുവതിയെ ബന്ധപ്പെട്ടതായും നടപടിയെടുക്കുമെന്നും അറിയിച്ചു.
Yesterday I faced severe harassment and was physically assaulted by your auto driver in Bangalore after a simple ride cancellation. Despite reporting, your customer support has been unresponsive. Immediate action is needed! @Olacabs @ola_supports @BlrCityPolice pic.twitter.com/iTkXFKDMS7
— Niti (@nihihiti) September 4, 2024
TAGS: BENGALURU | ASSAULT
SUMMARY: Bengaluru auto driver slaps women over cancelling ride



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.