അനധികൃതമായി താമസിച്ച ബംഗ്ലാദേശി യുവാവ് പിടിയില്‍

ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശി പൗരനെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ജഹാംഗീര്‍ ആലം (24) ആണ് അറസ്റ്റിലായത്. മൂഡബിദ്രി ഭാഗങ്ങളില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്തേക്കാട് എന്ന സ്ഥലത്തുവെച്ച് പോലീസ് പിടികൂടുകയായിരുന്നുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.കെ. അരുണ്‍ അറിയിച്ചു. ഇതോടെ അടുത്തിടെ പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം പത്തായി. വെള്ളിയാഴ്ച മംഗളൂരുവില്‍ ജോലി ചെയ്യുന്ന രണ്ട് ബംഗ്ലാദേശി തൊഴിലാളികളെ കൂടി പദുബിദ്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിടിയിലായവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ സഹായിച്ചത് ഉള്ളാളില്‍ നിന്നുള്ള ഒരാളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചല്‍ പോലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ഉഡുപ്പിയിലെ മാല്‍പെയില്‍ അനധികൃതമായി താമസിച്ചിരുന്ന മറ്റൊരു ബംഗ്ലാദേശ് പൗരന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മുഹമ്മദ് മാണിക്ക് എന്ന ആളാണ് പിടിയിലായത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെ പിടിയിലായത്.
TAGS : BANGLADESHI MIGRANTS | ARRESTED
SUMMARY : Bangladeshi youth arrested for staying illegally



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.