രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ കോടതി വിധി നാളെ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ നൽകിയ ജാമ്യഹർജിയിൽ കോടതി വിധി നാളെ. ഹർജിയിൽ ചൊവ്വാഴ്ച വാദം കേട്ട കർണാടക ഹൈക്കോടതി വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടൻ ജാമ്യാപേക്ഷ നൽകിയത്. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനുണ്ടെന്നും, ഇതിനായി ഇടക്കാല ജാമ്യം ആവശ്യമാണെന്നും ഹർജിയിൽ ദർശൻ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ബെംഗളൂരുവിലെ പ്രത്യേക കോടതി ദർശന്റെ ജാമ്യഹർജി തള്ളിയിരുന്നു. ഇതേതുടർന്നാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം അനുവദിക്കാൻ യാതൊരു ഇളവും കേസിൽ കാണുന്നില്ലെന്നും, ദർശനും സുഹൃത്ത് പവിത്ര ഗൗഡയും മറ്റുള്ളവരും ചേർന്ന് നടത്തിയത് അതിക്രൂരമായ കൊലപാതകമാണെന്നും പ്രത്യേക കോടതി നിരീക്ഷിച്ചിരുന്നു.
ജൂൺ എട്ടിനാണ് ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമി കൊലചെയ്യപ്പെട്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ ദർശൻ ഉൾപ്പെടെ 19 പേരാണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കാൻ പലതവണ ദർശൻ കോടതിയെ സമീപിച്ചെങ്കിലും നടന്നില്ല. കേസ് ഗൗരവമേറിയതാണെന്നും, ജാമ്യം അനുവദിച്ചാൽ നടൻ സാക്ഷികളെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Karnataka High Court to pronounce order on Darshan interim bail plea on Wednesday



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.