ബെംഗളൂരുവിൽ 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കുമെന്ന് ബിബിഎംപി. കാന്റീൻ തുറക്കാനായി ഇതിനകം 42 സ്ഥലങ്ങൾ കണ്ടെത്തി. എട്ട് സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബിബിഎംപി വാർഡുകളുടെ എണ്ണം 198ൽ നിന്ന് 225 ആയി ഉയർന്നതിന് പിന്നാലെയാണ് തീരുമാനം. കാൻ്റീനുകളുടെ എണ്ണം 250 ആയി ഉയർത്താനുള്ള സർക്കാർ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണിത്.
ഓരോ വാർഡിലും ഒരു കാൻ്റീൻ വീതം ബിബിഎംപി സ്ഥാപിക്കും. ബെംഗളൂരുവിലെയും പരിസരങ്ങളിലെയും ബസ് സ്റ്റാൻഡുകൾ, ജനറൽ ആശുപത്രികൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ 25 കാൻ്റീനുകൾ കൂടി സ്ഥാപിക്കാൻ പദ്ധതിയുണ്ട്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിനകം ഇന്ദിര കാൻ്റീന് സ്ഥാപിച്ചിട്ടുണ്ടെന്നും, ഇതിനു പുറമെ ഇതേ പ്രദേശത്ത് മൂന്ന് കാന്റീനുകൾ കൂടി തുറക്കുമെന്നും ബിബിഎംപി അധികൃതർ പറഞ്ഞു.
പുതിയ കാൻ്റീനുകൾക്കായി 48 ലക്ഷം രൂപ വീതവും അടുക്കളയുള്ളവയ്ക്ക് 87 ലക്ഷം രൂപയും ബിബിഎംപി ചെലവഴിക്കും. വിമാനത്താവളത്തിലേത് ഉൾപ്പെടെ 200 കാൻ്റീനുകളും 23 മൊബൈൽ ഭക്ഷണശാലകളും നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. മൊബൈൽ കാൻ്റീനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും മറ്റ് ജോലികൾ നടത്തുന്നതിനും നടപടി സ്വീകരിക്കാൻ അടുത്തിടെ സോണൽ ഓഫീസുകളോട് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ആവശ്യപ്പെട്ടിരുന്നു.
TAGS: BENGALURU | INDIRA CANTEEN
SUMMARY: BBMP plans to set up 50 Indira Canteens



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.