ബീദറിലെ കരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അനുയായി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ


ബെംഗളൂരു : ബീദറില്‍ യുവ കരാറുകാരൻ ജീവനൊടുക്കിയ കേസിൽ ഗ്രാമവികസന വകുപ്പു മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത അനുയായിയുൾപ്പെടെ അഞ്ചാളുകളെ പോലീസ് അറസ്റ്റു ചെയ്തു. പ്രിയങ്കിന്റെ അടുത്ത അനുയായിയും കലബുറഗി കോർപ്പറേഷൻ മുൻ കോൺഗ്രസ് കൗൺസിലറുമായ രാജു കാപ്പനൂർ, മുൻ ജില്ലാ പഞ്ചായത്തംഗം ഗോരഖ്‌നാഥ് സജ്ജൻ, ബ്ലോക് കോൺഗ്രസ് ഭാരവാഹി നന്ദകുമാർ, കരാറുകാരനായ രമണഗൗഡ പാട്ടീൽ, സതീഷ് രത്നാകർ എന്നിവരെയാണ് പോലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഭല്‍ക്കി സ്വദേശിയായ സച്ചിൻ പഞ്ചാൽ എന്ന 26 കാരനാണ് കഴിഞ്ഞ ഡിസംബർ 26-ന് ട്രെയിനിന് മുമ്പിൽ ചാടി ജീവനൊടുക്കിയത്. അറസ്റ്റിലായ രാജു കാപ്പനൂരുൾപ്പെടെ അഞ്ചാളുകളെയും പരാമർശിച്ച് സച്ചിൻ പഞ്ചാലിന്റെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും അതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു. പിന്നാലെ സച്ചിന്‍റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ മന്ത്രി പ്രിയങ്ക് ഖാർഗെക്കും പങ്കുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചിരുന്നു. പ്രിയങ്ക് രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു.

TAGS : |
SUMMARY : Bidar contractor's suicide; Six people, including a follower of Minister Priyank Kharge, were arrested


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!