ഒഡീഷയില്‍ മലയാളി വൈദികന് പോലീസിന്റെ ക്രൂരമര്‍ദനം

ഒഡീഷയില്‍ മലയാളി വൈദികനുള്‍പ്പെടെ പോലീസിന്റെ ക്രൂര മര്‍ദനം. ബെഹാരാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ.ജോഷി ജോര്‍ജാണ് മര്‍ദനത്തിനിരയായത്. ആക്രമണത്തില്‍ സഹ വൈദികന്‍ ഫാ. ദയാനന്ദിന്റെ തോളെല്ല് പൊട്ടി. പാകിസ്താനില്‍ നിന്നെത്തി മതം മാറ്റുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി.
ഒരു കാരണവുമില്ലാതെയാണ് മര്‍ദിച്ചതെന്ന് വൈദികര്‍ ആരോപിച്ചു. ഒഡീഷയിലെ ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് പരിശോധനക്കെത്തിയത പോലീസാണ് മര്‍ദിച്ചത്. പോലീസ് സമീപത്തെ ക്രിസ്ത്യന്‍ പള്ളിയില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയില്‍ നിന്ന് കാശ് വാങ്ങി മതപരിവര്‍ത്തനം നടത്തുകയാണെന്നും പോലീസുകാര്‍ ആക്രോശിച്ചതായി ഫാദര്‍ ജോഷി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
നിന്നെയൊക്കെ മര്യാദ പഠിപ്പിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് വലിച്ചിഴച്ചതായും പരാതിയുണ്ട്. കഴിഞ്ഞ മാസമായിരുന്നു സംഭവം. ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് കൃഷിക്കാരനെ പിടികൂടാനെത്തിയ പോലീസ് ഗ്രാമവാസികള്‍ക്ക് നേരെ വ്യാപക അതിക്രമം അഴിച്ചുവിടുകയായിരുന്നു.
TAGS : ODISHA
SUMMARY : Malayali priest brutally beaten by police in Odisha



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.