കനത്ത മഴയിൽ മണ്ണിടിച്ചിൽ; മംഗളൂരുവിൽ മൂന്ന് വയസുകാരിയടക്കം രണ്ട് പേര്‍ മരിച്ചു  


ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്നു മംഗളൂരുവിൽ മണ്ണിടിച്ചിലിൽ രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിടങ്ങളില്‍ രണ്ട് വീടുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്. ഒരു കുട്ടിയും 65 വയസുകാരിയുമാണ് മരിച്ചത്.

മഞ്ചനാടി മോണ്ടെപദാവുവിലെ കോടി കൊപ്പാലയിൽ വീടിന് മുകളില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരിയാണ് മരിച്ചത്. കാന്തപ്പയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ സീതാറാം പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. സീതാറാമിന്റെ ഭാര്യ അശ്വിനിയും 3 ഉം 2 ഉം വയസ്സുള്ള രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. അവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു. എന്‍ഡിആര്‍എഫ് സംഘം അടക്കം എത്തി ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.

മറ്റൊരു സംഭവത്തില്‍ ഉള്ളാൾ താലൂക്കിലെ ബെല്ല ഗ്രാമത്തിനടുത്തുള്ള കാനകെരെയിൽ നൗഷാദിന്റെ മകൾ മൂന്ന് വയസുക്കാരി നയീമ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ മണ്ണിടിച്ചിലിൽ വീടിന്‍റെ ചുവരിടിഞ്ഞാണ് അപകടമുണ്ടായത്.

മംഗളൂരുവിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കുമ്പള, കല്ലാപ്പ്, ധർമ്മ നഗര, തലപ്പാടി, വിദ്യാനഗർ എന്നിവിടങ്ങളിലെ വീടുകളിലും കടകളിലും വെള്ളം കയറി. മംഗളൂരു- കാസറഗോഡ് ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി.

TAGS : , ,
SUMMARY : Landslide due to heavy rains; Two people including a three-year-old girl die in Mangaluru


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!