ബെംഗളൂരു: ബെംഗളൂരുവിൽ സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു. ബി.എം.ടി.സിയില്‍ നിനും വിരമിച്ച കണ്ടക്ടര്‍ ഇന്ദിരാനഗര്‍ ദൂതനഹള്ളി സ്വദേശി മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. രാത്രിയിൽ നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
പോലീസ് പറയുന്നതനുസരിച്ച്, 2018 ൽ ബിഎംടിസി സർവീസിൽ നിന്ന് വിരമിച്ച മുനികൃഷ്ണയ്ക്ക് ദൂപ്പനഹള്ളിയിൽ ഏകദേശം 6 കോടി രൂപ വിലമതിക്കുന്ന മൂന്ന് കെട്ടിടങ്ങൾ സ്വന്തമായി ഉണ്ടായിരുന്നു. ഈ സ്വത്തുക്കൾ മക്കൾക്ക് കൈമാറുന്നതിനുപകരം, അദ്ദേഹം തന്റെ കൊച്ചുമക്കൾക്കും ജ്യേഷ്ഠന്റെ മക്കൾക്കും വേണ്ടി ഒരു വിൽപത്രം തയ്യാറാക്കി. കെട്ടിടങ്ങളിലൊന്ന് സഹോദരന്റെ മക്കളുടെ പേരിൽ പ്രത്യേകം എഴുതിയിരുന്നു. ഇത് മക്കളെ പ്രകോപിപ്പിച്ചതായും, സ്വത്തുക്കൾ അവരുടെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ തർക്കിച്ചതായും റിപ്പോർട്ടുണ്ട്. സംഭവദിവസം അച്ഛനും മക്കളും തമ്മിൽ രൂക്ഷമായ തർക്കം ഉണ്ടായി. ഇതിൽ പ്രകോപിതരായ ആൺമക്കൾ ഇരുമ്പ് വടിയും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് മുനികൃഷ്ണയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മൂത്ത മകൻ മോഹൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു, ഇളയ മകൻ ഗജേന്ദ്ര നിലവിൽ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി ഇന്ദിരാനഗർ പോലീസ് പറഞ്ഞു.
SUMMARY: Property dispute; Son beats father to death with bat in Bengaluru







